Friday, August 29, 2014

1.    

1                                      മഴക്കാലം



  ഓർമകളിൽ ഒരു കാലം 

മഴയോഴികിയ ബാല്യകാലം
 
നനഞ്ഞൊട്ടിയ തുണിയുമായി 

നെഞ്ചോടടുക്കിയ പുസ്തക കെട്ടുമായി 

ഒത്തിരി ഓടിയിട്ടുണ്ടാ പാടവരമ്പിൽ 
  
  പലപ്പോഴും നനയാതെ

കുടപിടിച്ച് തന്നതെൻ കൂട്ടുകാരി 

ആകാശമിരുണ്ടരാ സന്ധ്യയിൽ 

ആർത്തലചൊരു മഴയിൽ

ഒഴുകിപോയത്‌ തല ചായ്കണ കൂരയും 

ജനിപിച്ച മാതാ പിതാക്കളും 

കൂടെയെൻ ഉടപിറന്നോരും 

പിന്നെയോരിക്കലാ തോരാത്ത 

കർക്കിട പെയ്ത്തിൽ

നനഞ്ഞു ചിതറിയതെൻ കളി കൂട്ടുകാരി 

മഴക്കാലമെനിക്കൊരോര്മ്മ പുതുക്കലാണ് 

നഷ്ട ബാല്യത്തിന്റെ ഓര്മ പുതുക്കൽ 

പലകുറി പിന്നെയും മഴ പെയ്തു ഭൂമിയിൽ

ഇക്കുറി ഞാനെന്നു മനസ്സ് പറയുന്നു

Monday, August 25, 2014





.................................................ബന്ധങ്ങള്‍.............................................................................................



1.    ചില ബന്ധങ്ങൾ കാറ്റിനെ പോലെയാണ്
എവിടെ നിന്ന് വന്നാലും
എവിടേക്ക് പോയാലും                     
അത് നമ്മെ തഴുകി കടന്നു പോകും.
അതു പോലെ കടന്നു വന്നവർ
പിടിച്ചെടുത്തു എൻ ഹൃദയത്തിലൊരിടം.
നോക്കു സുഹൃത്തേ സഹോദരാ
വിട ചൊല്ലുവാൻ സമയമായി.
നേരമിതു വല്ലാത്ത നേരം
വിട ചൊല്ലി പോകുന്ന നേരം.
സ്വപ്‌നങ്ങൾ പ്രതീക്ഷകൾ
ഭാണ്ടതിലാക്കി നീ
ഇനിയും കാണുമെന്നുര ചെയ്തു
പോകുമീ വേളയിൽ
കണ്ണിലൊരു നീറ്റലായി
നെഞ്ചിലൊരു നോവായി
ചോല്ലുവാനുള്ളത് ഒന്ന് മാത്രം
നേടുവാൻ കഴിയട്ടെ നിന്റെ സ്വപ്‌നങ്ങൾ

പുലരട്ടെ ഇനിയുമീ ബന്ധങ്ങൾ തനിമയോടെ

Saturday, August 23, 2014

...............................................................................സ്വപ്നം..........................................................................










  ഇടതൂര്ന്ന മുടിയിഴകളിൽ 

  പൂകൈകളാൽ തഴുകവേ 

ഞാനൊരു പൂമ്പാറ്റയായി പാറി നടന്നു 

നെറ്റിയിൽ തന്നൊരു ചുടു ചുംബനത്താൽ


ഞാനലിഞ്ഞില്ലതെയായി 

അഴകാർന്ന കേശഭാരത്താൽ
 
അവളെന്റെ കാഴ്ച്ചയെ പാതിയും മറച്ചു 

ഇതുവരെ കാണാത്ത മായിക ലൊകമെൻ 

ഇടനെഞ്ചിലാകെ പൂത്തുലഞ്ഞു 

വിറയാർന്ന കൈകളാൽ ഞാനവളുടെ 

മുടിയിഴകളെ തഴുകി 

ഞെട്ടിയുണരവെ ഞാനറിഞ്ഞു 

എല്ലാം മായിക സ്വപ്നമെന്ന് 

പ്രണയം മധുരം മനോഹരം 

സ്വപ്നം അതിമധുരം മധുരതരം.