..........ഭയം ................
എവിടുന്നു വരുന്നു നീ
ഇരുൾ പരക്കുമ്പോൾ.
എവിടെ നീ പോകുന്നു
പകലിന്റെ വെട്ടത്തിൽ.
എന്തിനു നീയെന്റെ സ്വപ്നങ്ങളിൽ
വന്നെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.
സ്കൂൾ വിട്ടു വരും വഴി
ഇടവഴികലോരത്ത് നിന്നത്
എന്നെ പേടിപ്പിക്കാൻ വേണ്ടിയല്ലേ.
എന്തിനു സന്ധ്യക്ക് നീയെന്റെ
കുളിപ്പുര പടിവാതിലിലെതിനോക്കി
ചൊന്നതു ഞാനല്ല ചെക്കാ,
മറ്റാരോ ചൊന്നു വെന്നച്ചനോട്.
കിട്ടിയ തല്ലിൽ നോന്തതിനാണോ
അതോ എന്നോട് തോന്നിയ ദേഷ്യതിനൊ
തെക്കേലെ മാവിൽ നീ തൂങ്ങിയത്.
ചൊന്നതു ഞാനല്ല ചെക്കാ
സത്യമായ് നിന്നെ ഞാൻ സ്നേഹിച്ചിരുന്നു.