നിലയ്കാത്തൊരു ശബ്ദം
കേൾക്കുന്നുണ്ടുള്ളിലെവിടെയോ
എന്റെ മോഹ പക്ഷി
ചിരകടിച്ചകന്നതാകാംഅല്ലെങ്കിലി
വൈകിയ വേളയിലെൻമനം
കരയുന്നതാകാം
രാവേറെയായി എങ്കിലും
അണയാതെ
കത്തുന്നു
ഉള്ളിലൊരു നെരിപ്പോട്.
ഗൃഹാതുരത്വം എന്നതെന്തവസ്തയാണ്
നഷ്ടപെട്ടതെന്തോ നേടുവാനുള്ളഭിവാഞ്ജയല്ലേ ????
മറവിയെന്നുള്ളതു ഓര്‍മിക്കാതിരിക്കലല്ലേ ??
മറവിയെന്നുള്ളതു ഓര്‍മിക്കാതിരിക്കലല്ലേ ??
ഓർമ തൻ താളുകൾ
എത്ര കീറിയിട്ടും
പിന്നെയും തെളിയുന്നു ,
നീ
വരച്ചിട്ടോരോർമകൾ.
.........ഫെമിനിസ്റ്റ്............
പണിയെടുത്തു നടുവൊടിയാറായപ്പോൾ
അവളൊരു ഫെമിനിസ്റ്റായി,
പണിയെടുപ്പിച്ചവനിട്ടൊരു മുട്ടൻ പണി
...................കാക്ക.........................
കാക്ക, ബലിയിടുംസമയത്ത്
നമ്മൾ കൈകൊട്ടി വിളിച്ചു
സ്നേഹിക്കും പിതാമഹർ
നമ്മൾ കൈകൊട്ടി വിളിച്ചു
സ്നേഹിക്കും പിതാമഹർ
കിട്ടാത്ത സ്നേഹത്തെക്കുറിച്ച്
പരാതി
പറഞ്ഞ മനുഷ്യൻ
കൊടുക്കാതെ സ്നേഹത്തെ പൂട്ടി വെച്ചു
ആദ്യ മധുരത്തിനും
അവസാന ചുംബനത്തിനുമിടയിലുള്ള
സ്നേഹ കടലാണമ്മ
നടന്നു തീർന്ന വഴികളിലെങ്ങും
ഞാൻ കണ്ടില്ല
നീ തന്ന സ്നേഹത്തോളം
നീ തന്ന സ്നേഹത്തോളം
വേറൊരു സ്നേഹവും"
പെയ്തു തീരാതെ
ഉള്ളിലിപ്പോഴും
നില്പ്പുണ്ട്
നിന്നോടുള്ള പ്രണയത്തിൻ
മഴ മേഘങ്ങൾ
No comments:
Post a Comment